നബികുടുംബമെന്നാൽ നബി(സ)യുടെ രണ്ടാമത്തെ പിതാമഹൻ (ജദ്ദ്) ഹാശിമിന്റെയും സഹോദരൻ മുത്ത്വലിബിന്റെയും മക്കളിൽ നിന്നു വിശ്വസിച്ചവരെന്നാണുദ്ദേശ്യം. ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസിൽ നബി (സ) തങ്ങൾ ഒരു ഖുത്വുബയിൽ ഇങ്ങനെ പ്രസ്താവിച്ചതായുണ്ട്. " എന്റെ കുടുംബത്തിന്റെ (അഹ്ലുബെെത്ത്) കാര്യത്തിൽ ഞാൻ നിങ്ങളോട് അല്ലാഹുവിനെ കുറിച്ചോർമ്മപ്പെടുത്തുന്നു." ഇങ്ങനെ മൂന്നു പ്രാവശ്യം നബി(സ) തങ്ങൾ പ്രസ്താവിച്ചു. റിപ്പോർട്ടറായ സെെദുബ്നു അർഖമി(റ) നോടു ചോദിക്കപ്പെട്ടു. 'ആരാണു നബിയുടെ അഹ്ലുബെെത്ത്?' അദ്ദേഹം പറഞ്ഞു: നബി(സ) തങ്ങൾക്കു ശേഷം സകാത്തു കൊടുക്കൽ നിഷിദ്ധമായവരാണു നബികുടുംബം. അതാരെന്നു വീണ്ടും ചോദ്യം. "അലിയുടെ കുടുംബം, അഖീലിന്റെ കുടുംബം, അബ്ബാസിന്റെ കുടുംബം". എന്നു സെെദി(റ) ന്റെ മറുപടി. ഹാശിം പരംബര മാത്രമേ സെെദ്(റ) ഇവിടെ എണ്ണിയിട്ടുളളൂവെന്കിലും ' ഞങ്ങൾ ഹാശിമിന്റെ മക്കളും മുത്തലിബിന്റെ മക്കളും ഒന്നാണ്- ഒരു പദവിയിലാണ്' എന്ന പ്രസിദ്ധ ഹദീസു ചേർത്തു വായിച്ചാൽ നബികുടുംബം ഹാശിം- മുത്ത്വലിബു വംശജരാണെന്നു വ്യക്തമാകും.
'ആലുന്നബി'(നബികുടുംബം) അല്ല 'അഹ്ലുൽബെെത്ത്' (നബിയുടെ വീട്ടുകാർ) എന്നും അലി(റ), ഫാത്വിമ(റ), ഹസൻ(റ) ഹുസെെൻ(റ), ഇവരുടെ മക്കൾ എന്നിവർ മാത്രമാണ് 'അഹ്ലുൽബെെത്ത്' എന്നും ഒരു പ്രബല പക്ഷം സമർത്ഥിക്കുന്നുണ്ട്. ആലും അഹ്ലുബെെത്തും ഒന്നാണെന്ന വീക്ഷണം പ്രമാണിച്ചു കൊണ്ടാണു മേൽപ്രകാരം കുറിച്ചത്.
'ആലുന്നബി'(നബികുടുംബം) അല്ല 'അഹ്ലുൽബെെത്ത്' (നബിയുടെ വീട്ടുകാർ) എന്നും അലി(റ), ഫാത്വിമ(റ), ഹസൻ(റ) ഹുസെെൻ(റ), ഇവരുടെ മക്കൾ എന്നിവർ മാത്രമാണ് 'അഹ്ലുൽബെെത്ത്' എന്നും ഒരു പ്രബല പക്ഷം സമർത്ഥിക്കുന്നുണ്ട്. ആലും അഹ്ലുബെെത്തും ഒന്നാണെന്ന വീക്ഷണം പ്രമാണിച്ചു കൊണ്ടാണു മേൽപ്രകാരം കുറിച്ചത്.
നബികുടുംബത്തിൽ നിന്നും വിശിഷ്ടരാണ് അലി(റ) യുടെ മക്കൾ. ഇവരെ 'അലവിയ്യ്' എന്നു പ്രത്യേകം പറയുന്നു. ഇവരിൽ കൂടുതൽ വിശിഷ്ടരാണു ഹസ്റത്ത് അലി(റ) ക്കു ഫാത്വിമ(റ) യിൽ ജനിച്ച മക്കൾ. നബികുടുംബം എന്നതിലുപരി 'നബിയുടെ സന്താനങ്ങൾ'(ദുർരിയ്യത്ത്) എന്ന പദവി കൂടി ഇവർക്കുണ്ട്. ഇവരിൽ ഹസൻ(റ), ഹുസെെൻ(റ) എന്നീ രണ്ടു പുത്രന്മാരുടെ മക്കളും അതിവിശിഷ്ടരാണ്. അവരും നബി (സ) തങ്ങളുടെ മക്കളാണ്. ഇവർക്കു പരിമിതമായി പില്ക്കാലത്തുപയോഗിച്ചുവന്ന സ്ഥാനപ്പേരാണു 'ശരീഫ്' എന്നത്. ആദികാലങ്ങളിൽ നബികുടുംബത്തിൽ പെട്ടവർക്കെല്ലാം സയ്യിദെന്ന പോലെ ശരീഫ് എന്നും ഉപയോഗിച്ചിരുന്നു. ഹസനീ, ഹുസെെനീ, അലവീ, ജഅ്ഫരീ, അഖീലീ, അബ്ബാസീ വ്യത്യാസമില്ലാതെ നബികുടുംബത്തിലെ എല്ലാവരെയും ശരീഫെന്നു വിളിക്കുന്ന ഈ രീതിയാണു ഹിഫിള് ദഹബി(റ) തന്റെ താരീഖിൽ അവലംബിച്ചിട്ടുളളത്. ഇബ്നുമാലികിന്റെ പ്രസിദ്ധമായ അൽഫിയ്യ:യിൽ 'വ ആലിഹിൽ മുസ്തക്മിലീന ശ്ശുറഫാ' എന്നു പറഞ്ഞിട്ടുളളതും ഈ നിലയ്ക്കാണ്. പക്ഷേ, മിസ്വ'റിലെ ഫാത്വിമീ ഖലീഫമാരുടെ സ്ഥാനലബ്ധിയോടെ ശരീഫ് എന്ന വിശേഷണം ഹസൻ (റ), ഹുസെെൻ (റ) എന്നിവരുടെ മക്കളിൽ മാത്രം പരിമിതമായി. ഇങ്ങനെ നബികുടുംബത്തിൽ നിന്നും അതിവിശിഷ്ടരായ സയ്യിദുമാരെ മാത്രം' സയ്യിദ്ശരീഫ്' എന്നു വിശേഷിപ്പിക്കുന്നതാണു പിൽക്കാലത്തെ രീതി. നബികുടുംബം തന്നെ പദവിയുടെ കാര്യത്തിൽ തുല്യരല്ലെന്നും അവരിൽ തന്നെ അതിവിശിഷ്ടന്മാരുണ്ടെന്നും ഇതിൽ നിന്നും വ്യക്തമായല്ലോ. (ഫതാവൽ ഹദീസിയ്യ:165-168)
Comments
Post a Comment