മുഹറം ഒമ്പത് (താസൂആഅ് )പത്ത് (ആശൂറഅ്) ദിവസങ്ങളിലെ നോമ്പിന് വലിയ പ്രധാന്യമാണ് ഇസ്‌ലാമിലുള്ളത്.
മുഹറം പത്തിന് നോമ്പെടുക്കുന്നത് നബി(സ) യുടെശീലമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) മദീനയില്‍ വന്ന സമയത്ത് മൂസാനബിയുടെ ഓര്‍മ പുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി പ്രവാചകന്‍ (സ) കാണാനിടയായി. 'മൂസയോട് നിങ്ങളേക്കാള്‍ അടുത്തവന്‍ ഞാനാണെന്ന്' പറഞ്ഞ റസൂൽ (സ) അവിടത്തെ സ്വഹാബികളോടും അന്നേദിവസം നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.
അബൂമൂസ(റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാര്‍ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അതില്‍ നോമ്പനുഷ്ഠിക്കുവിന്‍. (ബുഖാരി).
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം മുഹര്‍റത്തിലെഒമ്പതാമത്തെ (താസൂആഅ്) നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്ലിം).
മുഹര്‍റത്തിലെ ഒമ്പതാമത്തെയും പത്താമത്തെയും ഈ നോമ്പുകൾ കഴിയുന്നവർ എല്ലാവരും നോൽക്കുക.
അല്ലാഹു തൗഫീഖ് നൽകട്ടെ.... ആമീൻ.
അല്ലാഹു തൗഫീഖ് നൽകട്ടെ.... ആമീൻ.
Comments
Post a Comment