ദുൽഹിജ്ജ മാസത്തിലെ പ്രധാന ദിവസമായ ബലി പെരുന്നാളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് ഉളുഹിയ്യത്ത്.
പെരുന്നാള്‍ രാത്രിയിലും പകലിലും തന്റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ഭക്ഷണചെലവുകള്‍ കഴിച്ച് ബാക്കിയുള്ളവനും സ്വതന്ത്രനും പ്രായപൂര്‍ത്തിയെത്തിയവനും ബുദ്ധിക്ക് സ്ഥിരതയുള്ളവനുമായ എല്ലാ മുസ്‌ലിമിനും ഇത് മുഅക്കതായ സുന്നത്താണ്. അറവ് നടത്താന്‍ കഴിവും ത്രാണിയുമുണ്ടായിട്ടും അതിനെ ഗൗനിക്കാതെ പിന്തിരിഞ്ഞ് കളയല്‍ കറാഹത്തായ കാര്യമാണ്.
അറവുദ്ദേശിക്കുന്നയാൾ ദുല്‍ഹിജ്ജ 1 മുതല്‍ അറവ് നടത്തുന്നത് വരെ ശരീരത്തിലെ നഖം, മുടി മുതലായവ നീക്കം ചെയ്യല്‍ കറാഹത്താണ്.
ആട്, മാട്, ഒട്ടകം എന്നിവയെയാണ് ഉളുഹിയ്യത്ത് അറുക്കേണ്ടത്.
മാട് എന്നാല്‍ പശു, മൂരി, പോത്ത്, എരുമ എന്നിവ ഉള്‍പ്പെടുന്നതാണ്. ഒട്ടകത്തിന് അഞ്ചും പശു, കോലാട് എന്നിവക്ക് രണ്ടും നെയ്യാടിന് ഒന്നും വയസ്സ് പൂര്‍ത്തിയാകേണ്ടതുണ്ട്.
ഉളുഹിയ്യത്തിന്റ മൃഗത്തെ കാണുബോൾ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്.
ഉളുഹിയ്യത്തിന്റ മാംസം അറവ് നടത്തിയ ആൾക്കും കുടുംബത്തിനും ഭക്ഷിക്കാവുന്നതും പാവപ്പെട്ട മുസ്ലിമീങ്ങൾക്ക് ദാനം ചെയ്യൽ സുന്നത്താണ് എന്നാൽ നേർച്ചയാക്കിയ മൃഗത്തിന്റ മാംസം അറവ് നടത്തിയ ആൾക്കും ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും ഭക്ഷിക്കാൻ പാടില്ല.
അറവുദ്ദേശിക്കുന്നയാൾ ദുല്‍ഹിജ്ജ 1 മുതല്‍ അറവ് നടത്തുന്നത് വരെ ശരീരത്തിലെ നഖം, മുടി മുതലായവ നീക്കം ചെയ്യല്‍ കറാഹത്താണ്.
ആട്, മാട്, ഒട്ടകം എന്നിവയെയാണ് ഉളുഹിയ്യത്ത് അറുക്കേണ്ടത്.
മാട് എന്നാല്‍ പശു, മൂരി, പോത്ത്, എരുമ എന്നിവ ഉള്‍പ്പെടുന്നതാണ്. ഒട്ടകത്തിന് അഞ്ചും പശു, കോലാട് എന്നിവക്ക് രണ്ടും നെയ്യാടിന് ഒന്നും വയസ്സ് പൂര്‍ത്തിയാകേണ്ടതുണ്ട്.
ഉളുഹിയ്യത്തിന്റ മൃഗത്തെ കാണുബോൾ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്.
ഉളുഹിയ്യത്തിന്റ മാംസം അറവ് നടത്തിയ ആൾക്കും കുടുംബത്തിനും ഭക്ഷിക്കാവുന്നതും പാവപ്പെട്ട മുസ്ലിമീങ്ങൾക്ക് ദാനം ചെയ്യൽ സുന്നത്താണ് എന്നാൽ നേർച്ചയാക്കിയ മൃഗത്തിന്റ മാംസം അറവ് നടത്തിയ ആൾക്കും ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും ഭക്ഷിക്കാൻ പാടില്ല.
Comments
Post a Comment