Skip to main content

Posts

സ്ത്രീകൾ സ്വലാത്ത്, ദിക്ർ മജ്ലിസുകളിലേക്കോ?

സ്വലാത്ത്, ദിക്റ്, ബുർദ്ദ തുടങിയ മജ്ലിസുകളിൽ പങ്കെടുക്കൽ സുന്നത്താണ്. ഇത്തരം സുന്നത്തായ കാര്യങൾക്ക് സ്ത്രീകൾ പോകാൻ പാടുള്ളതല്ല. സുന്നത്തായ കാര്യങൾ നേടാൻ ദൈർഘ്യംകുറഞ്ഞ യാത്രയാണെങ്കിൽ പോലും തനിച്ചോ മറ്റു സ്ത്രീകളുടെ കൂടെയോ സ്ത്രീ യാത്ര ചെയ്യൽ ഹറാമാണ്. (നിഹായ 3/250, ശർവാനി 4/25) സ്വലാത്തും ദിക്റും സുന്നത്താണല്ലോ സുന്നത്തായ കാര്യങൾക്ക് സ്ത്രീ മറ്റു സ്ത്രീകളോടൊപ്പവും പുറപ്പെടാൻ പാടില്ല. (തുഹ്ഫ 4/25) സുന്നത്തായ ഹജ്ജിനും നിർബന്ധമില്ലാത്ത മറ്റു കാര്യങൾക്കും സ്ത്രീ ഒന്നോ അതിൽ കൂടുതലോ സ്ത്രീകളോടൊപ്പമോ ആയാലും പോകാൻ പാടില്ല. (മുഗ്നി 1/467) സുന്നത്തിനു വേണ്ടി സ്ത്രീ എത്ര സ്ത്രീകളുടെ കൂടെയാണെങ്കിലും പുറപ്പെടൽ അനുവദനീയമല്ല നിർബന്ധമല്ലാത്ത എല്ലാ യാത്രകളും അപ്രകാരം തന്നെയാണ്. (ബുജൈരിമീ അലൽ ഖതീബ് 3/191, ബുജൈരിമീ അലൽ മൻഹജ് 6/36) അപ്പോൾ അവളുടെ യാത്ര ഫർളല്ലാത്തതിന്ന് സ്ത്രീകളുടെ കൂടെ തന്നെ നിരുപാധികം ഹറാം തന്നെയാണ്. (ശർഹ് ബാ ഫള്ല് 2/220) അബൂ ദർറ് (റ) വിനെ തൊട്ട് ഉദ്ദരിച്ച ഹദീസ് "ദിക്റിൻറെ മജ്ലിസുകളിലേക്ക് പോവൽ 1000 റക്അത്ത് നിസ്കരിക്കുന്നതിനേക്കാൾ പുണ്യമാണ്" എന്ന് ഇഹ്യാ ഉലൂമി...
Recent posts

ബറാഅത്ത് രാവ്:പുണ്യം പെയ്യുന്ന വിശുദ്ധ രാത്രി

നിരവധി ശ്രേഷ്ടതകൾ ഉൾകൊള്ളുന്ന ഒരു മഹത്തായ ഒരു ദിവസമാണിത്. നബി(സ) തങ്ങൾ ആയിശ (റ) യുടെ വീട്ടിലായിരിക്കെ രാത്രിയുടെ പ്രധാന ഭാഗം കഴിഞ്ഞു ആയിശ (റ) ഉണർന്നപ്പോൾ നബി(സ) തങ്ങളെ വിരിപ്പിൽ കാണാനില്ല. മഹതി പെട്ടെന്ന് എഴുന്നേറ്റു അന്വേഷണത്തിനിറങ്ങിയപ്പൊൽ നബി (സ) ജന്നത്തുൽ ബഖീയിൽ പ്രാർതിക്കുന്നതായി കണ്ടു. ആയിശ (റ) അന്വേഷിച്ചിറങ്ങിയ കാര്യം അറിഞ്ഞ നബി (സ) ആയിശ (റ) യോട് പറയുന്നത് ശ്രദ്ദിക്കുക.ആയിശാ..ഇന്നത്തെ രാത്രി അള്ളാഹു തന്റെ പ്രത്യേകമായ റഹ്മത്ത് കൊണ്ട് ജനങ്ങളിലേക്ക് വെളിവാക്കുകയും ബനൂകൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണത്തിനേക്കാൾ അധികം ജനതയ്ക്ക് അല്ലാഹു പൊരുത കൊടുക്കുന്നതുമാണ്‌. പ്രസ്തുത സംഭവം ശഅബാൻ പതിനഞ്ചാം രാവിനായിരുന്നു. ബനൂകൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമം പറയുവാൻ കാരണം ആ ഗോത്രത്തിനായിരുന്നു അപ്പോൾ ഏറ്റവും കൂടുതൽ ആടുകളുണ്ടായിരുന്നത്. അബു ഹുറൈറ(റ) നെ തൊട്ട് റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീസിൽ, വശീകരണം ചെയ്യുന്നവൻ,കണക്കു വെക്കുന്നവൻ, ശറഇയ്യായ കാരണമില്ലാതെ പരസ്പരം വെറുത്ത് നിൽക്കുന്നവൻ, പലിശ തിന്നുന്നവൻ,വ്യഭിചാരി,മദ്യപാനി ,മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ,ഏഷണിക്കാരൻ,കുടുംബ ബന്ധം മുറിക്ക...

അഹ്'ലു ബൈത്

നബികുടുംബമെന്നാൽ നബി(സ)യുടെ രണ്ടാമത്തെ പിതാമഹൻ (ജദ്ദ്) ഹാശിമിന്റെയും സഹോദരൻ മുത്ത്വലിബിന്റെയും മക്കളിൽ നിന്നു വിശ്വസിച്ചവരെന്നാണുദ്ദേശ്യം. ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസിൽ നബി (സ) തങ്ങൾ ഒരു ഖുത്വുബയിൽ ഇങ്ങനെ പ്രസ്താവിച്ചതായുണ്ട്. " എന്റെ കുടുംബത്തിന്റെ (അഹ്ലുബെെത്ത്) കാര്യത്തിൽ ഞാൻ നിങ്ങളോട് അല്ലാഹുവിനെ കുറിച്ചോർമ്മപ്പെടുത്തുന്നു." ഇങ്ങനെ മൂന്നു പ്രാവശ്യം നബി(സ) തങ്ങൾ പ്രസ്താവിച്ചു. റിപ്പോർട്ടറായ സെെദുബ്നു അർഖമി(റ) നോടു ചോദിക്കപ്പെട്ടു. 'ആരാണു  നബിയുടെ അഹ്ലുബെെത്ത്?' അദ്ദേഹം പറഞ്ഞു: നബി(സ) തങ്ങൾക്കു ശേഷം സകാത്തു കൊടുക്കൽ നിഷിദ്ധമായവരാണു നബികുടുംബം. അതാരെന്നു വീണ്ടും ചോദ്യം. "അലിയുടെ കുടുംബം, അഖീലിന്റെ കുടുംബം, അബ്ബാസിന്റെ കുടുംബം". എന്നു സെെദി(റ) ന്റെ മറുപടി. ഹാശിം പരംബര മാത്രമേ സെെദ്(റ) ഇവിടെ എണ്ണിയിട്ടുളളൂവെന്കിലും ' ഞങ്ങൾ ഹാശിമിന്റെ മക്കളും മുത്തലിബിന്റെ മക്കളും ഒന്നാണ്- ഒരു പദവിയിലാണ്' എന്ന പ്രസിദ്ധ ഹദീസു ചേർത്തു വായിച്ചാൽ നബികുടുംബം ഹാശിം- മുത്ത്വലിബു വംശജരാണെന്നു വ്യക്തമാകും. 'ആലുന്നബി'(നബികുടുംബം) അല്ല 'അഹ്ലുൽബെെത്ത്' ...

വിശ്വാസിയുടെ ഒരു ദിവസം

സൂര്യോദയത്തിന്റെ മുമ്പ് എഴുനേല്‍ക്കല്‍ വിശ്വാസിക്ക് നിര്‍ബന്ധമാണ്.സുബ്ഹ് ബാങ്കിന്റെ ഒരു മണിക്കൂര്‍ മുമ്പ് എഴുനേല്‍ക്കുന്നത് ഏറെ ഉപകാരപ്രദമാണ്.പുണ്യംനിറഞ്ഞ സമയത്ത് ധാരാളം നന്മകള്‍ ചെയ്യാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഉറക്കില്‍ നിന്നും എഴുനേല്‍ക്കേണ്ടത്.മരിപ്പിച്ച ശേഷം എന്നെ വീണ്ടും ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും,അവനിലേക്ക് തന്നെയാണ് മടക്കം എന്നര്‍ത്ഥം വരുന്ന ദിക്ര്‍ ചൊല്ലണം. ശേഷം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുക.മിസ്‌വാക്ക് ചെയ്യല്‍ സുന്നത്തായ സമയമാണിത്.ഇവയിലെല്ലാം സൂചിപ്പിക്കപ്പെട്ട മര്യാദകള്‍ പുലര്‍ത്തണം.ശേഷം വുളൂഅ് ചെയ്ത് ശേഷമുള്ള ദുആയും നടത്തുക. ശേഷം തഹജ്ജുദ് നമസ്‌ക്കരിക്കുക.തുടര്‍ന്ന് അല്‍പം ഇസ്തിഗ്ഫാറും തസ്ബീഹും ചൊല്ലി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.സുബ്ഹ് ബാങ്ക് വിളിക്കും വരെ ഖുര്‍ആന്‍ പാരായണം ചെയ്യുക. ബാങ്ക് വിളിച്ചാല്‍ പള്ളിയില്‍പോവുക.സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും കൂടെക്കൂട്ടുക.വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇടതുകാല്‍ വെച്ച് ദിക്ര്‍ ചൊല്ലാന്‍ മറക്കരുത്.വുളൂ വീട്ടില്‍ നിന്നെടുത്ത് പുറപ്പെടുക.ഓരോ നിസ്‌ക്കാരത്തിലും ഇത് പാലി...

ഖുഫ തടവല്‍

ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്‍ത്വുകളില്‍ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും. ഇമാം ബുഖാരിയും ഇമാം മുസ്ലിമും (റ) മുഗീറത്ബ്നു ശുഅ്ബ (റ) വില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ്വ) മലമൂത്രവിസര്‍ജ്യത്തിന് പുറപ്പെട്ടു. അപ്പോള്‍ ഞാന്‍ ഒരു വെള്ളപ്പാത്രവുമായി നബി(സ്വ)യെ അനുഗമിച്ചു. ആവശ്യ നിര്‍വഹണത്തിനു ശേഷം നബി(സ്വ) വുളു ചെയ്തു കാലുറ തടവുകയും ചെയ്തു. ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടവല്‍ നിര്‍ബന്ധമാവുകയും ചെയ്യും. ഉദാഹരണമായി, ഒരു മനുഷ്യന്‍ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് രണ്ട് കാലും കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) നഷ്ടപ്പെട്ടു...

കുത്ത്റാതീബ

മഹാനായ ഷൈഖ് രിഫായീ (റ) യുടെ പേരില് നടത്തപ്പെടുന്ന പ്രതേക റാതീബ്. റാതീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും. മാരകായുധങ്ങൾ പ്രയോകിച്ച് അപകടങ്ങള സംഭവിക്കുന്ന കൃത്യങ്ങൾ ചെയ്യൽ നിഷിദ്ദം.പതിവ് കൊണ്ടോ അഭ്യാസം കൊണ്ടോ കറാമത് കൊണ്ടോ അപകടം സംഭവിക്കില്ലെന്ന ബോധ്യമുണ്ടെങ്കിൽ അത്തരം പ്രയോഗങ്ങൾക്ക് തെറ്റില്ല. ഇബ്നുഹജർ(റ) എഴുതുന്നു: ولا يحرم من الطاهر إلا نحو حجر وتراب ومنه مدر وطفل لمن يضره وعليه يحمل إطلاق جمع متقدمين حرمته، بخلاف من لا يضره كما قاله جمع متقدمون واعتمده السبكي وغيره وسم وإن قل إلا لمن لا يضره (٣٨٧/٩ تحفة المحتاج) കല്ല്‌,മണ്ണ് പോലെയുള്ള ശുദ്ധിയുള്ള വസ്തുക്കൾ കഴിച്ചാൽ ബുദ്ദിമുട്ടുണ്ടാകുന്നവർക്ക് അവ കഴിക്കൽ നിഷിദ്ദമാണ്. അവ കഴിക്കൽ നിരുപാധികം നിഷിദ്ധമാനെന്നു ഒരു കൂട്ടം പൂർവ സൂരികൾ പറഞ്ഞതിന് ഈ വിശദീകരണം നൽകൽ ആവശ്യമാണ്‌. അവ കഴിക്കുന്നതിനാൽ ബുദ്ദിമുട്ടില്ലാത്തവർക്കു അവ കഴിക്കൽ നിശിദ്ധമല്ല. ഒരു കൂട്ടം പൂർവസൂരികൾ ഇക്കാര്യം പ്രസ്താവിക്കുകയും ഇമാം സുബ്കി (റ) യും മറ്റും അത് പ്രബലമാനണന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിഷം എത്ര കുറച്ചാനെങ്കിലും കഴിക്കൽ നിഷിദ്ദമാണ...

നിസ്‌ക്കാരം:ചില മസ്അലകള്‍

ചോദ്യം; ചിത്രങ്ങളുളള മുസ്വല്ലയില്‍ വെച്ച് നിസ്കരിക്കല്‍ കറാഹത്താണെന്നു ചിലര്‍ പറയുന്നു. ഇതു ശരിയാണോ??? ഉത്തരം; അതേ. കറാഹത്താണ്. അതു ഭക്തിക്കു കോട്ടം വരുത്തും എന്നതാണു കാരണം. (തുഹ്ഫ 2/161) ചോദ്യം ; നിസ്കാരം ഉപേക്ഷിച്ചതിന്‍റെ പേരില്‍ ഭര്‍ത്താവിന് ഭാര്യയെ അടിക്കമോ??? ഉത്തരം; ഭാര്യ നിസ്കരിച്ചില്ലെന്‍കില്‍ അവളെ അടിക്കേണ്ട ബാധ്യത അവളുടെ മാതാപിതാക്കള്‍ക്കാണ്. അവര്‍ രണ്ടു പേരും ഇല്ലാതിരിക്കുകയോ അതില്‍ അവര്‍ വിഴ്ച വരുത്തുകയോ ചെയ്താല്‍ മുറിയാവാത്ത നിലയ്ക്ക് അവളെ അടിക്കല്‍ ഭര്‍ത്താവിനു നിര്‍ബന്ധമാണ്. (തുഹ്ഫ 1/452) ചോദ്യം; ഭര്‍ത്താവിനു തന്‍റെ ഭാര്യയെ തുടര്‍ന്നു നിസ്കരിക്കാമോ??? ഉത്തരം ; പുരുഷന്‍ സ്ത്രിയോടു തുടര്‍ന്നു നിസ്കരിച്ചാല്‍ സ്വഹീഹാവില്ല. (ശര്‍വാനി 2/14) ചോദ്യം; സോക്സ് ധരിച്ച് നിസ്കരിക്കമോ??? ഉത്തരം; നിസ്കരിക്കാം. എങ്കിലും സുജൂദിന്‍റെ അവയവമായ വിരലിന്‍റെ പളള മറയില്ലാതെ വെക്കല്‍ സുന്നത്താണ്‌. (ഫത്ഹുല്‍ മുഈന്‍) ചോദ്യം ; ഔറത്ത് മറയ്ക്കാതെ കുട്ടികളെ നിസ്കാരം പരിശീലിപ്പിക്കാമോ? ഉത്തരം;പാടില്ല. (ഫത്ഹുല്‍ മുഈന്‍ 213) ചോദ്യം; ജുമുഅ പിരിയുന്നതിനു മുമ്പ് സ്ത്രികള്‍ക്കു ളുഹ്ര്‍ നിസ...